"മനുഷ്യനിലുള്ള മൃഗത്തെ ചവുട്ടിത്താഴ്ത്തുക, മനുഷ്യനിലുള്ള മനുഷ്യനെ കെട്ടിപ്പിടിച്ചു പൊക്കിയെടുക്കുക - മനുഷ്യനെന്ന നിലയിലും, സാഹിത്യകാരെനെന്ന നിലയിലും എന്റെ കടമ അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു."
"ഞാന്‍ എന്റെ സാഹിത്യം മെച്ചപ്പെടുത്താനല്ല എഴുതുന്നത്‌. ജീവിതത്തിലെ സങ്കീർണ്ണമായ വിഷയങ്ങൾ പരിശോധിക്കാനുള്ള ആത്മാർത്ഥവും സത്യസന്ധവുമായ ശ്രമമാണ് എനിക്ക് സാഹിത്യം."

പി.കേശവദേവ്


യഥാര്‍ത്ഥനാമം കേശവപിള്ള. മലയാള നോവലിസ്റ്റും വിപ്ലവകാരിയായ ചിന്തകനും വാഗ്മിയും. 1905 ഓഗസ്റ്റില്‍ ജനിച്ചു.

അച്ഛന്‍: ദേശത്ത് കൊച്ചുവീട്ടില്‍ പപ്പുപിള്ള.

അമ്മ: പറവൂരില്‍ നല്ലേടത്ത് കാര്‍ത്ത്യാനിയമ്മ.

കുടുംബത്തിലെ ദാരിദ്ര്യം മൂലം പ്രൈമറി വിദ്യാലയത്തില്‍ പഠനം അവസാനിപ്പിച്ചു. കുറച്ചുനാള്‍ ഖദര്‍ വ്യാപാരത്തിലേര്‍പ്പെട്ടു. സ്ഥിരപ്രയത്നം കൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലും അവഗാഹം നേടി. പണ്ഢിറ്റ് ഖുശീറാമിന്‍റെ ചിന്തകളില്‍ ആകൃഷ്ടനായി ആര്യസമാജത്തില്‍ ചേര്‍ന്ന് കേശവദേവ് എന്ന പേര് സ്വീകരിച്ചു. പിന്നീട് യുക്തിവാദി പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ആലപ്പുഴയിലും, മട്ടാഞ്ചേരിയിലും തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മാ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. 1930-തുകളില്‍ മലയാള കഥാസാഹിത്യത്തിന്‍റെ നവോത്ഥാനത്തിന് നേതൃത്വം നല്‍കി.

ആദ്യനോവല്‍ ഓടയില്‍ നിന്ന്. എണ്‍പതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടു്. അയല്‍ക്കാര്‍ 1964-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു നേടി.

ഓടയില്‍ നിന്ന്, റൗഡി, സ്വപ്നം, ആദ്യത്തെ കഥ, ഒരു സുന്ദരിയുടെ ആത്മകഥ എന്നിവ ചലച്ചിത്രമായി. കേരളസാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടു്. 1983 ജൂലൈ ഒന്നിന് അന്തരിച്ചു.

ഭാര്യ: സീതാലക്ഷ്മി ദേവ്

മകന്‍: ജ്യോതിദേവ്

ശ്രദ്ധാഞ്ജലി


ഞാന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത്, ഒരു ദിവസം കേശവദേവിനെ അംശി നാരായണപിള്ളയോടൊപ്പം കാണാനിടയായി. അംശി നാരായണപിള്ള മാഹാത്മ എന്നൊരു പത്രം തുടങ്ങി. അതിന്‍റെ പത്രാധിപരില്‍ ഒരാളായിരുന്നു ദേവ്. കേശവദേവ് അന്ന് സോഷ്യലിസത്തിന്‍റെ വക്താവും പ്രചാരകനുമായി കഴിഞ്ഞിരുന്നു.

അക്കാലത്ത് അദ്ദേഹം എഴുതിയ ഒരു ചെറിയ ലഘുലേഖയുടെ പേര് 'അഗ്നിയും സ്ഫുലിംഗ'വുമാണ്. റഷ്യന്‍ വിപ്ലവത്തെ അന്നത്തെ ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ഒന്നായിരുന്നു അത്. കേശവദേവ് പിന്നീട് അഭിമാനത്തോടെയും അഹങ്കാരത്തോടെയും പറയാറുണ്ടായിരുന്നു, താനാണ് ഇവിടെയുള്ളവരെയൊക്കെ സോഷ്യലിസം പഠിപ്പിച്ചതെന്ന്. ഇ.എം.എസിനെ, എ.കെ.ഗോപാലനെ, പി. കൃഷ്ണപിള്ളയെ.... എല്ലാം ശരിയാണ്. ഞങ്ങള്‍ക്ക് അന്ന് ഇതൊന്നുമറിയില്ല. ഞാനോര്‍ക്കുന്നു, 1934-ല്‍ ആദ്യമായി കോണ്‍ഗ്രസ്സ്-സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനം കൂടി. ആ സമ്മേളനത്തിന് ഒരു മാനിഫെസ്റ്റോയും, ഒരു ഭരണഘടനയുമാണെന്നു തോന്നുന്നു, തയ്യാറാക്കുന്നതിനു വേണ്ടി പി. കൃഷ്ണപിള്ള എഴുതിച്ചത് കേശവദേവിനെക്കൊണ്ടായിരുന്നു.

ഞങ്ങളെ എതിര്‍ക്കുമ്പോഴും ഞങ്ങളുടെ കൂടെ നിന്നപ്പോഴും ഒന്നാന്തരം സഹപ്രവര്‍ത്തകന്‍, ശക്തനായ എതിരാളി എന്നെല്ലാമുള്ള നിലയ്ക്ക് അര നൂറ്റാണ്ട് കാലം കേശവദേവ് വഹിച്ച പങ്ക്, അദ്ദേഹം കാണിച്ച മാതൃക, അതിനു മുമ്പില്‍ ആദര ബഹുമാനങ്ങള്‍ അര്‍പ്പിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല.

ഇ.എം.എസ് നമ്പൂതിരിപ്പാട്

ഗുസ്തിക്കാരനെപ്പറ്റി പറഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ഒരു സാഹിത്യകാരനെപ്പറ്റി കേട്ടാല്‍ നിങ്ങള്‍ രസിച്ചേക്കാം. ഒരു ഗുസ്തിക്കാരനായ സാഹിത്യകാരനെപ്പറ്റി പറഞ്ഞാല്‍ നിങ്ങള്‍ക്കെന്തു തോന്നും? ആ ഒരു തോന്നലാണ് കേശവദേവുമായി ഇടപ്പെട്ടാല്‍ നിങ്ങള്‍ക്കുണ്ടാവുക. സമരപരമായ ഒരാവേശത്തോടു കൂടിയല്ലാതെ ഒരക്ഷരവും അദ്ദേഹം പറയില്ല. ഒരൊറ്റ അംഗങ്ങളും ചലിപ്പിക്കില്ല. ഒരു മുഖരേഖ പോലും ഇളകില്ല. തിളച്ചുമറിയുന്ന ഒരു വികാരവിശേഷമാണ് കേശവദേവ്.

ഒരു നിറഞ്ഞ സദസ്സില്‍ വെച്ച് ഒടുക്കമേ നിങ്ങള്‍ തകഴിയെ കണ്ടറിയൂ. ആ പ്രാകൃതവേഷക്കാരനായ കുട്ടനാടന്‍ വക്കീലിന് തന്‍റെ തുളച്ചു കയറുന്ന ദൃഷ്ടികള്‍ മാത്രമേ സവിശേഷതയായിട്ടുള്ളൂ. ദേവിനെയാകട്ടെ, എത്ര വലിയ ആള്‍തിരക്കില്‍ വച്ചും നിങ്ങള്‍ വേഗത്തില്‍ തിരിച്ചറിയും.

മനുഷ്യസ്നേഹമാണ് ദേവിനെ മുന്നോട്ട് കൊണ്ടു വന്നത് എന്നതിന് സംശയമില്ല. വേദനയില്‍ അലിഞ്ഞു പോകുന്ന ഒരു ഹൃദയം ഈ പോക്കിരിയായ സാഹിത്യകാരനു്. ആദ്യകാലം മുതല്‍ക്കേ ഓടയില്‍ കിടക്കുന്ന ജീവിതങ്ങളെ ബോധപൂര്‍വ്വം നോക്കിക കണ്ണുകളാണത്. വാസ്തവത്തില്‍ അവിടത്തെ ശോകാത്മകതയാണ് അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. ശോകത്തിനേ ദേവിനെ ആകര്‍ഷിക്കാന്‍ കഴിയൂ, ഹൃദയം പിടിച്ചുപ്പറ്റാന്‍ കഴിയൂ.

ഉറൂബ് (പി.സി.കുട്ടികൃഷ്ണന്‍)

തകഴി ശിവശങ്കരപിള്ള 1958-ലോ, 59-തിലോ ആണ് സോവിയറ്റ് റൈറ്റേഴ്സ് യൂണിയന്‍ എന്നെ അവരുടെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. അന്ന് പാസ്റ്റര്‍നാക്ക് സംഭവം വലിയ വാദപ്രതിവാദ വിഷയമായിത്തീര്‍ന്നിട്ടുള്ള അവസരമായിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ സോവിയറ്റ് യൂണിയനില്‍ പോകരുതെന്ന് നിര്‍ബന്ധിച്ചു കൊണ്ട് 'പോകരുത്, തകഴി പോകരുത്'എന്നൊരു ലേഖനം അന്നത്തെ കൗമുദി ദിനപത്രത്തില്‍ ദേവ് പ്രസിദ്ധപ്പെടുത്തി.

മടങ്ങി വന്ന എന്നോട് ദേവിന് പ്രത്യേക വിരോധമൊന്നും ഉായിരുന്നില്ല. ഏതാനും സംവത്സരം കഴിഞ്ഞ് സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് അദ്ദേഹം സ്വീകരിച്ചു. ചിലകാര്യങ്ങള്‍ ഒരു എത്തുംപിടിയും കിട്ടാതെ വരാറു്. അവാര്‍ഡുകളെക്കുറിച്ച് പരമപുച്ഛമായിരുന്നു ദേവിന്. പക്ഷെ അദ്ദേഹം അവാര്‍ഡുകള്‍ സ്വീകരിക്കാതെയുമിരുന്നില്ല.

തകഴി ശിവശങ്കരപിള്ള

എന്‍റെ അഭിപ്രായത്തില്‍ ദേവ്-സാക്ഷാല്‍ കേശവദേവ് ഏകാകിയായ മനുഷ്യനാണ്. ഏകാകിയായി സൃഷ്ടിക്കപ്പെട്ട ഒരു പ്രകൃതി പുത്രനാണ്....സവിശേഷ വ്യക്തികള്‍ക്ക് സവിശേഷകര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ കാണും. എന്തായിരുന്നു ദേവിന്‍റെ കര്‍ത്തവ്യം? ഒരു അവധൂതന്‍റെ... മാര്‍ഗ്ഗാന്വേഷകന്‍റെ...വഴികാട്ടിയുടെ... മുന്നോടിയുടെ...

പതിനേഴാമത്തെ വയസ്സില്‍ വീടുപേക്ഷിച്ചിറങ്ങി, വിപ്ലവാശയങ്ങള്‍ എഴുതിയും പ്രസംഗിച്ചും കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച്, തൊഴിലാളി സമരസംഘാടകനായി. ഓച്ചിറക്കളിക്ക് ഉരുളി വാങ്ങിക്കാന്‍ പോയ കല്ല്യാണിയുടെയും റിക്ഷാക്കാരന്‍ പപ്പുവിന്‍റെയും കഥകളെഴുതി ആദ്യത്തെ തൊഴിലാളി സാഹിത്യകാരനായി. പ്രഭുക്കളായ സാഹിത്യകാരന്മാരുടെ മുമ്പില്‍ യഥാര്‍ത്ഥ സാഹിത്യകാരന്മാരുടെ

കെ.സുരേന്ദ്രന്‍

വാർത്തകൾ


പത്രവാര്‍ത്തകള്‍

പത്രമാദ്ധ്യമങ്ങളില്‍ പ്രസ്സിദ്ധീകരിച്ച വാര്‍ത്തകള്‍

വീഡിയോയും ഓഡിയോയും

കഴിഞ്ഞകാലത്തിലേക്ക് ഒരു യാത്ര

പുരസ്ക്കാരങ്ങളും ബഹുമതികളും

സാഹിത്യത്തിനു ലഭിച്ച അംഗീകാരങ്ങള്‍

ഓര്‍മ്മച്ചിത്രങ്ങള്‍

ക്യാമറ ഒപ്പിയ അപൂര്‍വ്വ ചിത്രങ്ങള്‍


കേശവദേവ് ട്രസ്റ്റ്‌



ലോകപ്രശസ്തനായ നോവലിസ്റ്റും, ചെറുകഥാകൃത്തും, സാമൂഹിക പരിഷ്കര്‍ത്താവും, സ്വാതന്ത്ര്യസമരസേനാനിയും മികച്ച പ്രഭാഷകനുമായ പി. കേശവദേവിന്‍റെ പാവനസ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി കുടുംബാംഗങ്ങള്‍ ചേര്‍ന്ന് 2001 ല്‍ രൂപീകരിച്ചതാണ് പി.കേശവദേവ് ട്രസ്റ്റ് .ഇദ്ദേഹത്തിന്‍റെ രചനകള്‍ ആധുനിക കേരളത്തിന്‍റെ പരിണാമ ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു.

സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, കേരളത്തിലും മറ്റെവിടെയെങ്കിലുമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ ആരോഗ്യത്തിനും, സാമൂഹികവും മാനസികവുമായ ക്ഷേമത്തിനും സജീവമായി ഇടപെടുന്നതും, സംരക്ഷിക്കുന്നതും നിലനിർത്തുന്നതുമായ ഒരു ചാരിറ്റബിൾ സംഘടനയാണ് ഇത്.

2005 മുതൽ പി. കേശവ്ദേവ് ട്രസ്റ്റ് സംഘടിപ്പിച്ച പ്രധാന വാർഷിക സാഹിത്യ പരിപാടിയാണ് പി.കേശവദേവിന്‍റെ പേരില്‍ നല്‍കുന്ന അവാര്‍ഡുകള്‍. ട്രസ്റ്റിന്‍റെ പ്രവര്‍ത്തങ്ങളിലൊന്നാണ് ഈ വെബ് സൈറ്റ്.


വാർത്താക്കുറിപ്പുകൾ

 
 

ബന്ധപെടുക

പി.കേശവദേവ് ട്രസ്റ്റ്‌, ലക്ഷ്‌മി നിലയം ,
കേശവദേവ് വീഥി , തിരുവനന്തപുരം - 695012

+91 94470 40055
+91 98460 40055